കള്ളപ്പണമുപയോഗിച്ച് സർക്കാരുകളെ ബി.ജെ.പി. അട്ടിമറിക്കുന്നു -മമത


1 min read
Read later
Print
Share

മമതാ ബാനർജി| Photo: ANI

കൊൽക്കത്ത: കള്ളപ്പണമുപയോഗിച്ചും കേന്ദ്ര അന്വേഷണ ഏജൻസികളെ അഴിച്ചുവിട്ടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനസർക്കാരുകളെ അട്ടിമറിക്കുകയാണ് ബി.ജെ.പി.യെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് വിദ്യാർഥിവിഭാഗമായ ഛാത്രപരിഷത്തിന്റെ സ്ഥാപകദിന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

തങ്ങൾ സത്യവാന്മാരും മറ്റുള്ളവർ കള്ളന്മാരുമാണെന്നാണ് ബി.ജെ.പി.ക്കാർ പ്രചരിപ്പിക്കുന്നത്. തൃണമൂലിലുള്ളവരെല്ലാം കള്ളന്മാരെന്ന് അവർ പറഞ്ഞുനടക്കുന്നു. രാഷ്ട്രീയത്തിൽ ഇല്ലായിരുന്നെങ്കിൽ ഇവരുടെ നാവുകൾ ഞാൻ പിഴുതെടുത്തേനെ. -മമത പറഞ്ഞു.

തൃണമൂൽ നേതാക്കളുടെ പണത്തെപ്പറ്റി അവർ പറയുന്നു. സർക്കാരുകളെ അട്ടിമറിക്കാനുള്ള പണം അവർക്ക് എവിടെനിന്ന് കിട്ടുന്നുവെന്നുമാത്രം മിണ്ടുന്നില്ല. ഹവാല ഇടപാടിലൂടെ ബി.ജെ.പി. വിദേശത്ത് പണം കുന്നുകൂട്ടുകയാണെന്നും മമത കുറ്റപ്പെടുത്തി.

Content Highlights: mamata banerjee

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..