മോദി ത്രിരാഷ്ട്രപര്യടനത്തിന്; ജപ്പാനിൽ ജി-7 ഉച്ചകോടി മേയ് 19-ന്


1 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ: പി.ടി.ഐ

ന്യൂഡൽഹി: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും. മേയ് 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചർച്ചനടത്തും.

ജപ്പാനിൽനിന്ന് 22-ന് അദ്ദേഹം പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. അവിടെ ഫോറം ഫോർ ഇന്ത്യ പസഫിക് ഐലന്റ്‌സ് കോർപ്പറേഷൻ ഉച്ചകോടിയിൽ പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെയ്ക്കൊപ്പം പങ്കെടുക്കും. തുടർന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെത്തി 22 മുതൽ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും.

മോദിയ്ക്കൊപ്പം യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരും പങ്കെടുക്കും. പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് മോദി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..