ആക്രമണത്തിന് പിന്നിൽ ട്വന്റി 20-യിൽ പ്രവർത്തിച്ചതിലുള്ള വിരോധമെന്ന് എഫ്.ഐ.ആർ.


1 min read
Read later
Print
Share

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകക്കേസിലെ എഫ്.ഐ.ആറിന്റെ പകർപ്പ് പുറത്ത്. ദീപു ട്വന്റി 20-യിൽ പ്രവർത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾ സി.പി.എം. പ്രവർത്തകരാണ്. ഇവർ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയത്.

ഒന്നാംപ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. താഴെവീണ ദീപുവിന്റെ തലയ്ക്ക് കാലുകൊണ്ട് ചവിട്ടി. മറ്റു മൂന്നു പ്രതികൾ ഈ സമയം ദീപുവിനെ മർദിച്ചു.

പരാതിക്കാരിയായ പഞ്ചായത്ത് അംഗത്തെ പ്രതികൾ അസഭ്യം പറഞ്ഞവെന്നും കുന്നത്തുനാട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. ട്വന്റി 20-യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയത്.

കേസിലെ പ്രതികളായ സി.പി.എം. കാവുങ്ങൽപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്‌മാൻ (36), പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം (27), നെടുങ്ങാടൻ ബഷീർ (36), വലിയപറമ്പിൽ അസീസ് (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..