കാനഡയിൽ ബോട്ടപകടം; രണ്ട് മലയാളികൾ മരിച്ചു


ഒരാളെ കാണാതായി

ജിയോ പൈലി

കൊച്ചി: കാനഡയിലെ കാൻമോറിലുണ്ടായ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട നാലംഗ സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു, ഒരാളെ കാണാനില്ല. മലയാറ്റൂർ നീലീശ്വരം നടുവട്ടം കോനുക്കുടി വീട്ടിൽ ജിയോ പൈലി (32), കളമശ്ശേരി സ്വദേശി കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ അതിരപ്പിള്ളി സ്വദേശി ലിയോ (41) യെയാണ് കാണാതായത്. സംഘത്തിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ജിജോ ജോഷി രക്ഷപ്പെട്ടു.

കാൻമോറിലെ സ്പേരവാലി പ്രൊവിൻഷ്യൽ പാർക്കിലെ തടാകത്തിലാണ് ഞായറാഴ്ച രാവിലെ 10.30-ന് അപകടമുണ്ടായത്. വിനോദയാത്രയ്ക്കായാണ് മലയാളി സംഘം ഇവിടെയെത്തിയത്. ബോട്ടിൽ മീൻപിടിത്തത്തിന് ഇറങ്ങിയതായിരുന്നു ഇവർ.

കാൻമോർ റോയൽ കനേഡിയൻ മൗണ്ടൻ പോലീസ് നൽകുന്ന വിവരമനുസരിച്ച് രാവിലെ അപകടം നടന്നെങ്കിലും ഉച്ചയ്ക്കു മാത്രമാണ് പുറംലോകം അറിഞ്ഞത്. ഉടൻ രക്ഷാസംഘം പുറപ്പെട്ടു. ജിജോ സ്വയം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് മുൻ അംഗം ജാൻസി പൈലിയുടെയും പൈലിയുടെയും മകനാണ് ജിയോ. കാനഡയിൽ 10 വർഷമായി താമസിക്കുന്ന ജിയോ, അവിടെ വലിയ വാഹനങ്ങളുടെ വർക് ഷോപ്പ് നടത്തുകയാണ്. ഭാര്യ: ശ്രുതി. മകൻ: ഒലിവർ. സംസ്കാരം പിന്നീട്. കളമശ്ശേരി സ്വദേശി കെവിൻ ഷാജിയുടെ കുടുംബം ഇരുപത് വർഷത്തോളമായി കാനഡയിലാണ് താമസം.

Content Highlights: Canada, Boat accident

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..