പാർട്ടി പ്രവർത്തകയ്ക്ക് നേരേ അതിക്രമം; സി.പി.എം. ഏരിയാ കമ്മിറ്റി അംഗം കീഴടങ്ങി


1 min read
Read later
Print
Share

സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കോഴഞ്ചേരി: സി.പി.എം. അംഗമായ വനിതയ്ക്കെതിരേ വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന കേസിൽ ഏരിയാ കമ്മിറ്റി അംഗം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴഞ്ചേരി ഏരിയാ കമ്മിറ്റി അംഗമായ ജേക്കബ് തര്യനാണ് തിങ്കളാഴ്ച ആറന്മുള പോലീസിന് മുന്നിൽ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്. കേസെടുത്തതോടെ ജേക്കബ് തര്യൻ ഒളിവിൽ പോയിരുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും നൽകി. കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്‌ മുൻപിൽ ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച സ്റ്റേഷനിൽ എത്തിയത്.

അതിക്രമ പരാതിയുമായി പാർട്ടി പ്രവർത്തക മുന്നോട്ടുവന്നതോടെ നേതൃത്വം മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, അന്വേഷണം നീണ്ടുപോകുകയും തുടർനടപടികൾ ഇല്ലാതെവരുകയും ചെയ്തതോടെ വനിത ആറന്മുള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നാണ് ജേക്കബ് ഒളിവിൽ പോയത്. സ്റ്റേഷനിൽ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പത്തനംതിട്ട സി.ജെ.എം. കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

Content Highlights: Harassment complaint against cpm leader Kozhencherry area committee

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..