കരിപ്പൂർ: വ്യത്യസ്ത സംഭവങ്ങളിലായി കോഴിക്കോട് വിമാനത്താവളത്തിൽ 1.2 കോടിയുടെ സ്വർണവും 12 ലക്ഷത്തിന്റെ വിദേശ കറൻസിയും കസ്റ്റംസ് പിടിച്ചെടുത്തു. നാലുപേർ പിടിയിലായിട്ടുമുണ്ട്.
കാസർകോട് സ്വദേശികളായ അബ്ദുൾസലാം (33), അബ്ദുൾഷരീഫ് (48), മലപ്പുറം വേങ്ങര സ്വദേശി വളപ്പിൽ റഫീഖ് (33) എന്നിവരാണ് സ്വർണക്കടത്തുകേസിൽ പിടിയിലായത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് അബ്ദുൾസലാം ഇവിടെയെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 374 ഗ്രാം സ്വർണസംയുക്തം ഇയാളിൽനിന്ന് കണ്ടെടുത്തു. ജിദ്ദയിൽനിന്നാണ് അബ്ദുൾ ഷരീഫ് എത്തിയത്. 1059 ഗ്രാം സ്വർണസംയുക്തം ഇയാളിൽനിന്ന് കണ്ടെടുത്തു. റിയാദിൽനിന്നാണ് വളപ്പിൽ റഫീഖ് എത്തിയത്. ഇയാളിൽനിന്ന് 1069 ഗ്രാം സ്വർണ സംയുക്തം കണ്ടെടുത്തു. ആകെ 2502 ഗ്രാം സ്വർണ സംയുക്തം പിടികൂടി.
കോഴിക്കോട് സ്വദേശി ഷബീറലി (38)യാണ് വിദേശ കറൻസിയുമായി പിടിയിലായത്. വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്-ഷാർജ വിമാനത്തിൽ യാത്രചെയ്യാനാണ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..