ഈരാറ്റുപേട്ട: ഓൺലൈൻ ഗെയിമിനുവേണ്ടി മൈക്രോഫിനാൻസ് സ്ഥാപനത്തിലെ പണം തിരിമറി നടത്തിയ മാനേജരെ പോലീസ് അറസ്റ്റുചെയ്തു. കുമളി മുരിക്കടി പല്ലേക്കാട്ട് നിഖിൽ ഫ്രെഡി (25)-യെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനേജരായി ജോലിചെയ്തുവന്ന ഈരാറ്റുപേട്ട ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയിൽ ഫീൽഡ് ഓഫീസർമാർ ഹെഡ് ഓഫീസിൽ അടയ്ക്കുന്നതിനായി ഏൽപ്പിച്ച 10,25,000 രൂപ തിരിമറി നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് തിരിമറി നടത്തിയത് നിഖിൽ ആണെന്ന് കണ്ടെത്തിയത്. പണം ഓൺലൈൻ ഗെയിമിനുവേണ്ടി ചെലവഴിക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, എസ്.ഐ. വി.വി. വിഷ്ണു, എ.എസ്.ഐ. ഇക്ബാൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. നിഖിലിനെ റിമാൻഡുചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..