പി.വി.അൻവർ എംഎൽഎ |ഫോട്ടോ:മാതൃഭൂമി
കൊച്ചി: കോഴിക്കോട് കക്കാടംപൊയിലിൽ നീർച്ചോലയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തി പി.വി.ആർ. നേച്ചർ റിസോർട്ട് നിർമിച്ച തടയണ പൊളിക്കണമെന്ന വിധിക്കെതിരേ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കളക്ടറുടെ ഉത്തരവ് ശരിവെച്ച സിംഗിൾബെഞ്ച് വിധിക്കെതിരേ കോഴിക്കോട് സ്വദേശി ഷെഫീഖ് ആലുങ്കൽ നൽകിയ അപ്പീലാണ് തള്ളിയത്. പി.വി. അൻവർ എം.എൽ.എ.യുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. ഇതു പിന്നീട് ഷെഫീഖ് വാങ്ങി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. കേസിലെ കക്ഷികളുടെ വാദംകേട്ടശേഷമാണ് തടയണ പൊളിക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇതിൽ സ്വാഭാവികനീതിയുടെ നിഷേധമില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
മൂന്നു തടയണകൾ ഒരുമാസത്തിനകം പൊളിച്ചുകളയാമെന്ന് മറ്റൊരു അപ്പീലിൽ പി.വി.ആർ. നേച്ചർ റിസോർട്ട് അധികൃതർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തി ഡിവിഷൻ ബെഞ്ച് ആ അപ്പീൽ തീർപ്പാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..