തിരൂർ: ഈ വർഷത്തെ തുഞ്ചൻ ഉത്സവം 16-ന് രാവിലെ പത്തിന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനംചെയ്യും. 19-ന് സമാപിക്കും. ഉദ്ഘാടനസമ്മേളനത്തിൽ ട്രസ്റ്റ് െചയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷതവഹിക്കും. പി.പി. രാമചന്ദ്രൻ പുസ്തകോത്സവം ഉദ്ഘാടനംചെയ്യും. ബാലചന്ദ്രൻ ചുള്ളിക്കാട് ഒളപ്പമണ്ണയുടെ കാവ്യലോകം എന്ന വിഷയത്തിൽ സ്‌മാരക പ്രഭാഷണം നടത്തും. വൈകീട്ട് ആറിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തുഞ്ചൻ കലോത്സവം ഉദ്ഘാടനംചെയ്യും.
17-ന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്‌ദി സെമിനാർ. 18-ന് രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിപ്പ്, രാവിലെ പത്തിന് മലയാള നോവലിന്റെ വികാസം എന്ന വിഷയത്തിൽ സെമിനാർ. 19-ന് രാവിലെ പത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കാവ്യപാരമ്പര്യവും ആഖ്യാനതന്ത്രങ്ങളും എന്ന വിഷയത്തിൽ സെമിനാർ. നാലരയ്ക്ക് സമാപനസമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..