മൂന്നാർ: ജനവാസമേഖലകളിൽനിന്ന് കാട്ടാനകളെ തുരത്തുമെന്ന് അധികൃതർ ആവർത്തിക്കുന്നതിനിടയിലും തോട്ടംമേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കടലാർ, ചൊക്കനാട് എന്നീ എസ്റ്റേറ്റുകളിലാണ് കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണമുണ്ടായത്.
കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ മഹാലക്ഷ്മിയുടെ റേഷൻകട തിങ്കളാഴ്ച രാത്രി പടയപ്പ എന്ന കൊമ്പൻ തകർത്തു. ഒന്നരമണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ച ആന കടയുടെ ജനൽച്ചില്ല് തകർത്ത് രണ്ടുചാക്ക് ഗോതമ്പും ഒരുചാക്ക് അരിയും നശിപ്പിച്ചു. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പടയപ്പ ഗൗനിച്ചില്ല. അരി തിന്നശേഷം ആന കാട്ടിലേക്ക് മടങ്ങി. മഹാലക്ഷ്മിയുടെ റേഷൻകടയ്ക്കുനേരേ അഞ്ചുമാസം മുമ്പും കാട്ടാനയാക്രമണം ഉണ്ടായിട്ടുണ്ട്. 10 ചാക്ക് അരിയും അഞ്ചുചാക്ക് ഗോതമ്പുമാണ് അന്ന് ആന നശിപ്പിച്ചത്.
ചെക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഭാഗത്തുള്ള മാരിയമ്മൻ ക്ഷേത്രത്തിൻറെ വാതിൽ കാട്ടാനക്കൂട്ടം തകർത്തു. രണ്ടുകുട്ടികളുൾപ്പെടെ നാലാനയാണ് ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്തത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ സ്ഥലത്തെത്തിയ ആനകളെ നാട്ടുകാർ ഒടിച്ചിരുന്നു. അതിനുശേഷം ആനകൾ തിരികെയെത്തി ക്ഷേത്രത്തിന്റെ മുൻവാതിൽ തകർക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..