നീലേശ്വരം: ലൈംഗികപീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർഥിനി അരയിപ്പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന്റെ പേരിൽ പോക്‌സോക്കുറ്റം ചുമത്തി കേസെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രണ്ടുദിവസം മുൻപാണ് വിദ്യാർഥിനി പുഴയിൽ ചാടിയത്. നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കി. നീലേശ്വരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ജില്ലാ ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവ് ഒളിവിലാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..