തിരുവനന്തപുരം: കേരളത്തെപ്പറ്റി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിപ്രായം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുള്ള മറുപടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരളത്തെ പ്രധാനമന്ത്രി സൊമാലിയയോടാണ് താരതമ്യപ്പെടുത്തിയത്. കേരളത്തെ സൂക്ഷിക്കണമെന്നായിരുന്നു അമിത്ഷായുടെ അധിക്ഷേപം. രാഷ്ട്രപതിയുടെ പ്രസംഗം ഇരുവരും വായിച്ചുപഠിക്കണം. കോൺഗ്രസ്, ലീഗ് നേതൃത്വങ്ങളിലെ പടലപ്പിണക്കത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കലാപം.
തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട എസ്.എഫ്.ഐ.യുടെ സമരത്തെപ്പെറ്റി അവരോട് ചോദിച്ചിട്ടേ അഭിപ്രായം പറയാനാകൂ. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. അധ്യാപകരെ പൂട്ടിയിട്ടോ ഇല്ലയോ എന്നറിയില്ല -അദ്ദേഹം പറഞ്ഞു.
രമ പ്ലാസ്റ്റർ ഇട്ടത് പൊട്ടാത്ത കൈയിൽ
സ്പീക്കറുടെ മുറിക്കുമുമ്പിലെ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമ പ്ലാസ്റ്റർ ഇട്ടത് പൊട്ടാത്ത കൈക്കാണെന്ന് എം.വി. ഗോവിന്ദൻ. പൊട്ടലും പൊട്ടൽ ഇല്ലായ്മയും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ല. കൈ പൊട്ടിയോ എന്നു നോക്കാൻ സൗകര്യമുണ്ടല്ലോ. കള്ളം പറയേണ്ട കാര്യമില്ല -അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..