വള്ളിക്കുന്ന്: ന്യൂസീലൻഡിൽ ജോലി വാഗ്ദാനംചെയ്ത് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ യുവാവിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. കാസർകോട് മാലോത്ത് സ്വദേശി കൊന്നക്കാട് കുന്നോലവീട്ടിൽ ബിജേഷ് സ്‌കറിയ (30), ചെന്നൈ പൊന്നമള്ളി തിരുവള്ളൂർ പി.ജി.പി. സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് മുഹയുദ്ദീൻ (39) എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ബാബുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ്‌റഹ്‌മാൻ എന്നിവർ ചേർന്ന് പിടികൂടിയത്.
ബിജേഷ് സ്‌കറിയയെ കാസർകോട്ടുനിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽനിന്നുമാണ് പിടികൂടിയത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി പരസ്യംനൽകി ബിജേഷ് സ്‌കറിയയാണ് യുവാവിൽനിന്നു പണം കൈപ്പറ്റിയത്. തുടർന്ന് മുഹയുദ്ദീന്റെ ചെന്നൈയിലെ സ്ഥാപനത്തിലേക്കു വിളിപ്പിച്ച് അഭിമുഖവും നടത്തി. ന്യൂസീലൻഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായിൽവെച്ച് മൂന്നുമാസത്തെ പരിശീലനമുണ്ടെന്നും ഇക്കാലയളവിൽ ശമ്പളം നൽകുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർഥികളെ ഇവർ വലയിൽ കുരുക്കിയതെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..