കോട്ടയം: സൈബർ സുരക്ഷയെക്കുറിച്ചുള്ള ഗവേഷണ-വികസന പദ്ധതികൾ സംയുക്തമായി തുടങ്ങാൻ ഗുജറാത്തിലെ ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാലയും (എൻ.എഫ്.എസ്.യു.) കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും (ഐ.ഐ.ഐ.ടി.കെ.) ധാരണയായി.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാല. ഇരട്ട ഡിഗ്രി പ്രോഗ്രാമുകൾ, ഫാക്കൽറ്റികളുടെയും വിദ്യാർഥികളുടെയും കൈമാറ്റം എന്നിവയും ഇരുസ്ഥാപനവും സംഘടിപ്പിക്കും.
ഐ.ഐ.ഐ.ടി. രജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണനും എൻ.എഫ്.എസ്.യു.വിലെ എക്സിക്യുട്ടീവ് രജിസ്ട്രാർ സി.ഡി.ജഡേജയും ധാരണാപത്രത്തിൽ ഒപ്പിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..