രക്തദാനം ചെയ്യണമെന്ന് SFI-ക്കാര്‍; പറ്റില്ലെന്ന് പറഞ്ഞവിദ്യാര്‍ഥിയെ തല്ലിച്ചതച്ചു, പിന്നാലെ ഭീഷണി


1 min read
Read later
Print
Share

സഹപാഠികൾ പരാതി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും ഭീഷണിയും അനുനയവുമായി നേതാക്കൾ ഇടപെടുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽനിന്ന് പിൻമാറി.

യൂണിവേഴ്‌സിറ്റി കേളേജ് ക്യാമ്പസ് | Photo: mathrubhumi

തിരുവനന്തപുരം: രക്തം ദാനംചെയ്യാൻ വിസമ്മതിച്ചതിന് യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥിക്ക് ക്രൂരമർദനം. എസ്.എഫ്.ഐ. യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മർദനം.

ആറ്റിങ്ങൽ സ്വദേശിയായ അറബിക് ഒന്നാംവർഷ വിദ്യാർഥിക്കാണ് ചൊവ്വാഴ്ച ഉച്ചയോടെ മർദനമേറ്റത്. രോഗിക്കുവേണ്ടി രക്തദാനംചെയ്യണമെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ വിദ്യാർഥിയോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇത് പറ്റില്ലെന്ന് വിദ്യാർഥി പറഞ്ഞു. ഇത് എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലെത്തി നേതാക്കളെ അറിയിക്കാൻ പ്രവർത്തകർ പറഞ്ഞു. ഇതിന് തയ്യാറാവാത്തതിനെത്തുടർന്നാണ് മർദനം തുടങ്ങിയത്.

മർദിച്ചവശനാക്കിയശേഷം യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. തുടർന്ന് അവശനിലയിലായ വിദ്യാർഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠികൾ പരാതി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും ഭീഷണിയും അനുനയവുമായി നേതാക്കൾ ഇടപെടുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽനിന്ന് പിൻമാറി. പരാതി നൽകിയാൽ മകന്റെ തുടർപഠനം തടസ്സപ്പെടുമെന്നാണ് ഇവരുടെ ഭയം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..