രാജപുരം: ചൂതാട്ടസ്ഥലത്ത് പോലീസ് വരുന്നത് കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറ പാത്തിക്കര കുഴിക്കോലിലെ പി.വി. വിഷ്ണു (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എണ്ണപ്പാറ ധന്യ ക്ലബിന്റെ ഫുട്‌ബോൾമത്സരം വില്ലേജ് ഓഫീസ് പരിസരത്തെ മൈതാനത്ത് നടന്നിരുന്നു. ഇതിന് 50 മീറ്റർ മാറിയാണ് ചൂതാട്ടം (കുലുക്കിക്കുത്ത്) നടന്നിരുന്നത്. രാത്രി പന്ത്രണ്ടരയോടെ ഈ സ്ഥലത്തേക്ക് പോലീസെത്തി. ഇതോടെ ഇവിടെ ഉണ്ടായിരുന്നവർ ചിതറിയോടി. സമീപത്തെ വ്യക്തിയുടെ 20 കോൽ ആഴമുള്ള ആൾമറയില്ലാത്ത കിണറ്റിലേക്കാണ് വിഷ്ണു വീണത്. ഉടൻ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ വെള്ളന്റെയും കാരിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: അംബിക, അമ്പിളി.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..