തൊഴിലും കൂലിയും ഉറപ്പുവരുത്തണം-നാഷണൽ ഖാദി ലേബർ യൂണിയൻ


1 min read
Read later
Print
Share

കാഞ്ഞങ്ങാട്: ഖാദിത്തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചുമാസംമുതൽ ഒരുവർഷംവരെ മിനിമംകൂലി കുടിശ്ശികയാണ്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കൃത്യമായി കിട്ടിയിരുന്ന ഉത്പാദന ബോണസ് ഇപ്പോൾ അതത്‌ സമയം കിട്ടുന്നില്ല. ഒരുവർഷമായി ഇതും കുടിശ്ശികയാണ്. നിരന്തരം ആവശ്യപ്പെടുമ്പോൾ കുറച്ചെന്തെങ്കിലുമൊക്കെ നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കാസർകോട് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. കുഞ്ഞിരാമൻ അധ്യക്ഷനായി. കെ.പി.സി.സി. മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, വൈസ് പ്രസിഡന്റ് വി.വി. ശശീന്ദ്രൻ, പി.വി. ബാലകൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, എൻ. ഗംഗാധരൻ, ഇ.എൻ. പദ്മാവതി എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യസമരചരിത്രവും ഖാദി പ്രസ്ഥാനവും എന്ന വിഷയം മുൻ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടി.കെ. സുധാകരൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഉമേശൻ ബേളൂർ അധ്യക്ഷനായി. വി.കെ. ഉഷ, പി.പി. വിജയകുമാർ, പി.വി. ചന്ദ്രശേഖരൻ, കെ.വി. ബിന്ദു എന്നിവർ സംസാരിച്ചു. യൂണിയൻ സ്ഥാപക നേതാവ് കെ.വി.എൻ. കുഞ്ഞമ്പുവിനെയും ജനറൽ സെക്രട്ടറി എൻ. ഗംഗാധരനെയും ആദരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. മുൻ സെക്രട്ടറി എം. അസൈനാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ജനാർദനൻ, കെ. ചന്തുകുട്ടി പൊഴുതല, കെ. കുഞ്ഞിരാമൻ, സി.ഒ. സജി, ദിവാകരൻ കരിച്ചേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. കുഞ്ഞിക്കണ്ണൻ (പ്രസി.), എൻ. ഗംഗാധരൻ (ജന.സെക്ര.), ഇ.എൻ. പദ്മാവതി (ഖജാ.).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..