തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനുമുന്നിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ എം.എൽ.എ.മാരുടെ സ്റ്റാഫിനും മാധ്യമപ്രർത്തകർക്കും താക്കീത്. മറ്റു നടപടികൾ വേണ്ടെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.
മാർച്ച് 15-നാണ് സ്പീക്കറുടെ ഓഫീസിനുമുന്നിൽ പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡും ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ പകർത്തിയതിന് മൂന്ന് മാധ്യമ പ്രവർത്തകരും പ്രതിപക്ഷ എം.എൽ.എ.മാരുമുൾപ്പെടെ 12 പേർക്ക് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകി. സഭാമന്ദിരത്തിൽ ദൃശ്യങ്ങൾ പകർത്താൻപാടില്ലെന്ന വിലക്ക് ലംഘിച്ചുവെന്നാണ് കാരണം പറഞ്ഞിരുന്നത്.
വിശദീകരണങ്ങളിൽ തൃപ്തിയില്ലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന താക്കീതോടെയാണ് നടപടികൾ അവസാനിപ്പിച്ചത്. അണ്ടർ സെക്രട്ടറിയാണ് താക്കീത് നൽകിയത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എം.എൽ.എ.മാരുടെ പേരിലെടുത്ത കേസ് തുടരണോ എന്നതിൽ പുനഃപരിശോധന ഉണ്ടാവും. സംഭവത്തിൽ വാച്ച് ആൻഡ് വാർഡിനെതിരേ രമേശ് ചെന്നിത്തലയും പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ വി.കെ. പ്രശാന്തും നൽകിയ അവകാശലംഘന നോട്ടീസുകൾ സ്പീക്കർ എ.എൻ. ഷംസീർ അവകാശലംഘനം സംബന്ധിച്ച സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..