മലപ്പുറം: സി.ഐ.സി. വിഷയത്തിൽ സമസ്തയും മുസ്‌ലിംലീഗും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയ്ക്ക് പരിഹാരമായെന്ന സൂചനനൽകി എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘കാർമേഘം നീങ്ങുന്നു, മഴവിൽ വർണം തെളിയുകയാണ്’ എന്ന തലക്കെട്ടിലാണ് അദ്ദേഹം വ്യാഴാഴ്ച കുറിപ്പിട്ടത്.
ഇരുവിഭാഗവും കോഴിക്കോട്ടുവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും അന്തിമ തീരുമാനം പിന്നീടറിയിക്കുമെന്നും കുറിപ്പിലുണ്ട്. ഇരുവിഭാഗം നേതാക്കൾ ചർച്ച നടത്തുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഫി വഫിയ വിഷയത്തിൽ ലീഗിെന്റയും സമസ്തയുടെയും ഒരുവിഭാഗം അണികൾ നേതൃത്വത്തെ ബഹുമാനിക്കാതെ പരസ്പരം വ്യക്തിഹത്യ നടത്തിയെന്ന് ഫൈസി കുറ്റപ്പെടുത്തുന്നു. രണ്ട് സംഘടനകളാണെങ്കിലും ഇരുവരും പലമേഖലയിലും ചേർന്നു നിൽക്കുന്നുണ്ട്. അതുകൊണ്ട് ഒന്നിന്റെ തീരുമാനം മറ്റേതിനെ ബാധിക്കും. ഇരുസംഘടനകളുടെയും ഇന്നലെകളെ പഠിക്കാൻ അണികളിലെ പുതുതലമുറ തയ്യാറാവുന്നില്ലെന്ന വിമർശനവുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..