തിരുവനന്തപുരം: എം.ജി. സർവകലാശാലയിൽ നിലവിലെ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാറിനെ താത്‌കാലിക വി.സി.യായി നിയമിച്ചേക്കും. കാലടി സർവകലാശാലയിലെ ഡോ. എൽ. സുഷമയ്ക്ക് മലയാള സർവകലാശാലാ വി.സി.യുടെ ചുമതലയും നൽകിയേക്കും.
വി.സി.മാരുടെ താത്‌കാലിക ചുമതല നിശ്ചയിക്കാൻ സീനിയർ പ്രൊഫസർമാരുടെ പാനൽ നൽകാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സമർപ്പിച്ച പട്ടികയിൽനിന്നാണ് രണ്ടുപേരെ നിശ്ചയിക്കാനുള്ള ധാരണ.
എം.ജി. സർവകലാശാലയിൽ നിലവിലെ വി.സി. ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു ഗവർണർ സമ്മതിച്ചില്ല. തുടർന്ന്, ഡോ. സി.ടി. അരവിന്ദ് കുമാറിന്റെ പേരിനു മുൻഗണന നൽകിയും എം.ജി.യിലെ ഫിസിക്സ് പ്രൊഫസർ ഡോ. സുദർശൻകുമാർ, പ്രൊഫ. ജയചന്ദ്രൻ എന്നീ പേരുകളും ഉൾപ്പെടുത്തി സർക്കാർ പട്ടിക നൽകുകയായിരുന്നു.
മലയാള സർവകലാശാലയിലേക്ക് ഡോ. സുഷമയ്ക്കുപുറമേ, കാലടിയിലെ തന്നെയുള്ള അധ്യാപകൻ ഡോ. എം. കൃഷ്ണൻ, എം.ജി.യിലെ ഡോ. രാധാകൃഷ്ണൻ എന്നിവരാണ് സർക്കാർ നൽകിയ പട്ടികയിലുള്ളവർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..