കൊച്ചി: താനൂർ ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിനൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ചീഫ് സെക്രട്ടറി നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
താനൂർ ബോട്ടപകടത്തെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യമായ സഹായം നൽകാൻ ബന്ധപ്പെട്ട വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹർജി ജൂൺ 27-ലേക്കു മാറ്റി.
മേയ് ഏഴിനാണ് മലപ്പുറം താനൂരിൽ ബോട്ടപകടത്തെത്തുടർന്ന് 22 പേർ മരിച്ചത്. സ്വമേധയാ എടുത്ത കേസിൽ സംസ്ഥാനത്തെ ടൂറിസ്റ്റ്, യാത്രാ ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം, ബോട്ടുകളിൽ ഓവർലോഡ് അനുവദിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നേരത്തേത്തന്നെ കോടതി നൽകിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..