കൊച്ചി: സൗദി വനിതയെ കൊച്ചിയിൽ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുട്യൂബർ ഷക്കീർ സുബാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കൊച്ചി സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. ഷക്കീർ വിദേശ യാത്രയിലായതിനാൽ കേസ് നടപടികൾ മന്ദഗതിയിലാണ്. ഇയാൾ നാട്ടിലെത്തിയാൽ മാത്രമേ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാകൂ.
അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചികിത്സാർഥം കൊച്ചിയിൽ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കൽ ഈ ആഴ്ച നടന്നേക്കും. സെപ്റ്റംബർ 13-ന് എറണാകുളത്തെ ഹോട്ടലിൽ െവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന 29-കാരി സൗദി യുവതിയുടെ പരാതിയിൽ ഷക്കീറിനെതിരേ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് എടുത്തത്. ഹോട്ടലിൽ െവച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. എന്നാൽ, സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയതെന്നും ഹോട്ടലിൽ എത്തിയത് യുവതി ഒറ്റയ്ക്കല്ലെന്നും ഷക്കീർ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..