ജനരക്ഷാ യാത്ര: കുമ്മനത്തിനെതിരായ കേസിലെ തുടർ നടപടികൾക്ക് സ്റ്റേ


1 min read
Read later
Print
Share

കൊച്ചി: ബി.ജെ.പി.യുടെ നേതൃത്വത്തിൽ 2017 ഒക്ടോബറിൽ നടത്തിയ ജനരക്ഷാ യാത്രയെത്തുടർന്ന് പാലാരിവട്ടം - കലൂർ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനടക്കമുള്ളവർക്കെതിരേ എടുത്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഇടക്കാല ഉത്തരവ്.

2017 ഒക്ടോബർ 11-ന് വൈകീട്ട് അഞ്ചുമണിയോടെ കുമ്മനം ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പാർട്ടി പ്രവർത്തകരും ഗതാഗതം തടസ്സപ്പെടുത്തി കാൽനട യാത്ര നടത്തി എന്നാണ് കേസ്. എന്നാൽ, ഗതാഗതം തടസ്സപ്പെടുത്തിയെന്നു സാക്ഷിമൊഴികളില്ലെന്നും കേസിൽ അന്നു തങ്ങളെ അറസ്റ്റ് ചെയ്യാതിരുന്നത് ഗതാഗത തടസ്സമുണ്ടായില്ലെന്നതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം ഹർജി നൽകിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..