മെട്രോ രണ്ടാം ഘട്ടം: അവസാനമാകുന്നത് നീണ്ട കാത്തിരിപ്പിന്


1 min read
Read later
Print
Share

File Photo: Mathrubhumi

കൊച്ചി: രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കടലാസിൽ ഒതുങ്ങിയും കേന്ദ്ര അനുമതി എന്ന കടമ്പയിലും തടഞ്ഞു നിന്ന പദ്ധതി ഒടുവിൽ യാഥാർഥ്യമാവുകയാണ്. പദ്ധതിക്ക് പ്രധാനമന്ത്രി വ്യാഴാഴ്ച തറക്കല്ലിടും.

കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങി. എന്നാൽ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം പദ്ധതി രൂപരേഖയിൽ മാറ്റം നിർദേശിച്ചു.

ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ൽ കേന്ദ്രത്തിനു സമർപ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക്‌ കേന്ദ്രസർക്കാർ തത്ത്വത്തിൽ അനുമതി നൽകുകയും ചെയ്തു. എന്നാൽ, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വർഷങ്ങളാണ്.

ഫ്രഞ്ച് വികസന ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

റൂട്ട് ഇങ്ങനെ

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് കാക്കനാട്ടേക്കുള്ള മെട്രോപാത തുടങ്ങുന്നത്. 11.2 കിലോമീറ്ററാണ് ഈ പാതയുടെ നീളം. 2310 കോടി രൂപയോളമാണ് നിർമാണ ചെലവ്‌ കണക്കാക്കുന്നത്.

സ്റ്റേഷനുകൾ

1. പാലാരിവട്ടം ജങ്‌ഷൻ

2. പാലാരിവട്ടം ബൈപാസ്

3. ചെമ്പുമുക്ക്

4. വാഴക്കാല

5. പടമുകൾ

6. കാക്കനാട്

7. കൊച്ചിൻ സെസ്

8. ചിറ്റേത്തുകര

9. കിൻഫ്ര

10. ഇൻഫോപാർക്ക്-1

11. ഇൻഫോപാർക്ക്-2

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..