ആലുവ പാലസിൽ വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
ബെംഗളൂരു/തിരുവനന്തപുരം: വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ എച്ച്.സി.ജി. കാൻസർ കെയർ ആശുപത്രിയിലെത്തിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രാഥമിക പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. യു.എസ്. വിശാൽ റാവു ആരോഗ്യസ്ഥിതിയിൽ തൃപ്തിരേഖപ്പെടുത്തിയതായി മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് എ.ഐ.സി.സി. ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലെത്തിച്ചത്. ന്യുമോണിയ ബാധിച്ച് ഒരാഴ്ചയോളമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
ആരോപണങ്ങൾ നിഷേധിച്ച് ഉമ്മൻചാണ്ടി
തന്റെ ചികിത്സ വൈകിപ്പിച്ചെന്നരീതിയിൽ കുടുംബാംഗങ്ങൾക്കെതിരേ ഉയർന്ന ആരോപണം തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി നിഷേധിച്ചു. വിദഗ്ധചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങൾ ചികിത്സ നിഷേധിച്ചില്ല, പകരം മികച്ച ചികിത്സ ലഭ്യമാക്കി. മാധ്യമങ്ങൾ തെറ്റായ പ്രചാരണമാണ് നടത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന മകൻ ചാണ്ടി ഉമ്മനും പറഞ്ഞു.
Content Highlights: oommen chandy, hospitazed, controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..