മന്ത്രി സജി ചെറിയാൻ | ഫയൽ ഫോട്ടോ - മാതൃഭൂമി
കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാനെ അയോഗ്യനാക്കാനുള്ള നിയമത്തിലെ വ്യവസ്ഥയേതെന്ന് ഹൈക്കോടതി. എം.എല്‍.എ.യെ അയോഗ്യനാക്കമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
പ്രഥമദൃഷ്ട്യാ ഹർജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, നിയമപ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. എം.എല്‍.എ.യ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം എങ്ങനെയാണ് അയോഗ്യത കല്പിക്കുന്നതെന്ന് വിശദീകരിക്കാനാണ് കോടതിനിർദേശം.
മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബഹുജൻ ദ്രാവിഡപാർട്ടി നേതാവ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ഹർജി ഒാഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.
സത്യപ്രതിജ്ഞാ ലംഘനത്തിന്റെപേരിൽ എം.എൽ.എ.യെ അയോഗ്യനാക്കാൻ ജനപ്രാതിനിധ്യ നിയമമോ, തിരഞ്ഞെടുപ്പ് ചട്ടങ്ങളോ വ്യവസ്ഥചെയ്യുന്നുണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോടും നിർദേശിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകളുണ്ടെങ്കിൽ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
ജൂലായ് നാലിന് ഭരണഘടനയെ വിമർശിച്ച് സജി ചെറിയാന്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. ഇതേത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
Content Highlights: Saji Cheriyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..