വിശ്വാസികൾക്ക് പുണ്യങ്ങളുടെ മാസമാണ് റംസാൻ. ലൗകികമായ ചിന്തകളിൽനിന്ന് മാറി പ്രാർഥനകളിൽ മുഴുകുന്ന നാളുകൾ. അന്നപാനീയങ്ങൾ മാത്രമല്ല ദേഹത്തിന്റെ ഇച്ഛകൾകൂടിയാണ് റംസാനിൽ ത്യജിക്കുന്നത്. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസംകൂടിയാണിത്. വീടുകളും പള്ളികളും ഇനി ഒരു മാസം പ്രാർഥനകളാൽ മുഖരിതമാവും | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
തിരുവനന്തപുരം: റംസാൻ മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ഇതു സംബന്ധിച്ച് പാളയം ജുംആ മസ്ജിദിൽ കൂടിയ യോഗത്തിൽ ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഷംസുദീൻ ഖാസിമി, ഹുസൈൻ മൗലവി മുണ്ടക്കയം, പാപ്പനംകോട് മസ്ജിദ് ഇമാം മുഹമ്മദ് മുഹ്‌സിൻ, തമ്പാനൂർ ജുംആ മസ്ജിദ് ഇമാം മുഹമ്മദ് ഷിബിലി മൗലവി, മുരുക്കുംപുഴ മുസ്‌ലിം ജമാ അത്ത് ഇമാം എച്ച്.ഷഹീർ മൗലവി, കണിയാപുരം ബദറുദീൻ മൗലവി, ജെ.ഷഫീർ മൗലവി പാച്ചല്ലൂർ, താജുദീൻ ഇമാം, എം.ഐ.ഇർഷാദ് അർഖാസിമി, മാഹീൻ മൗലവി വഴുതക്കാട്, ഉമർകുട്ടി മൗലവി, നജ്മുദീൻ അൽഖാസിമി വെമ്പായം, ഉവൈസ് അമാനി ശാസ്തമംഗലം, യഹ്‌യ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയ പള്ളിയിൽ കൂടിയ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.
ഹാഫിസ് പി.എച്ച്.അബ്ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഇ.പി.അബൂബക്കർ ഖാസിമി, കുറ്റിച്ചൽ ഹസ്സൻ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, മോഡേൺ അബ്ദുൽ ഖാദർ ഹാജി, എം.അബ്ദുറഷീദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Ramadan fasting begins today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..