VD Satheesan
തിരുവനന്തപുരം: ഇത്രമാതം ജനങ്ങളെ ദ്രോഹിച്ച സർക്കാർ കേരള ചരിത്രത്തിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ആകാശവാണിയാണ്. അങ്ങോട്ടൊന്നും ചോദിക്കാൻ പാടില്ല. ഇങ്ങോട്ടു പറഞ്ഞത് കേൾക്കണം. അത് കേരളത്തിൽ നടക്കില്ല. ഇത് സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യകേരളമാണ്. നിങ്ങളെക്കൊണ്ട് സംസാരിപ്പിക്കും. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മിണ്ടാതിരിക്കുക മുഖ്യമന്ത്രിയുടെ പുതിയ അടവാണ്.
ആകാശം ഇടിഞ്ഞുവീണാലും കെ-റെയിൽ നടപ്പാക്കുമെന്ന് പറഞ്ഞാണ് പിണറായി വന്നത്. ജനകീയപ്രതിഷേധത്തിന് മുന്നിൽ മഞ്ഞക്കുറ്റിയുമായി പിണറായി വിജയൻ ഓടി-സതീശൻ പരിഹസിച്ചു.
അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും എടുക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഭരണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരുന്നുണ്ടെങ്കിലും ഭരണത്തിലെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..