കൊച്ചിയിൽ അപ്പാർട്ട്‌മെന്റിൽ യുവതി മരിച്ചനിലയിൽ; ഒപ്പംതാമസിച്ച യുവാവ് ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ


1 min read
Read later
Print
Share

കെ. വൈഷ്ണവി

കാക്കനാട്: 22 വയസ്സുകാരിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തലക്കുളത്തൂർ കുനിയിൽ സ്വദേശിനി കെ. വൈഷ്ണവിയെയാണ് കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് അമ്പലം എം.എൽ.എ. റോഡിലെ അപ്പാർട്ട്‌മെന്റിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനിൽ അലക്സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെ വാട്ടർ മീറ്റർ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരൻ ചന്ദ്രബോസാണ് സമീപത്തെ അപ്പാർട്ട്‌മെന്റിൽനിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയത്. വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു വൈഷ്ണവിയും അലക്സും. ചന്ദ്രബോസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി. വൈഷ്ണവി അപ്പോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. രക്തം വാർന്ന് അവശ നിലയിലായിരുന്ന അലക്സിനെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുഹൃത്തുക്കളായ ഇരുവരും മൂന്നാഴ്ച മുൻപാണ് ഈ അപ്പാർട്ട്‌മെന്റിൽ താമസം തുടങ്ങിയതെന്ന് അയൽവാസികൾ പറഞ്ഞു.

കൊച്ചിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. വൈഷ്ണവി തൂങ്ങി മരിച്ചതിന്റെ മാനസിക സംഘർഷത്തിലാണ് താൻ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. വൈഷ്ണവിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: woman found dead in kochi apartment

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..