: അയോധ്യയിലെ രാമക്ഷേത്രനിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ക്ഷേത്രനിർമാണകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച അടിത്തറനിർമാണം ഓഗസ്റ്റോടെ പൂർത്തിയാകും. 17,000 ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. കല്ലുകളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിർമാണം ആരംഭിച്ചത്. ഇതിനായി കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് കല്ല് എത്തിക്കുന്നത്. രാജസ്ഥാനിലെ ബൻസി പഹാർപൂരിൽനിന്നുള്ള പിങ്ക് കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ ഭിത്തിനിർമിക്കുന്നതെന്നും കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..