: ഹോട്ടലാണെന്നു കരുതി പോസ്റ്റോഫീസിലെത്തിയാലും ഇനി ഭക്ഷണം കിട്ടും. കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങൾകൂടാതെ ആവശ്യക്കാർക്ക് ചായയും കാപ്പിയും ഭക്ഷണവുമൊക്കെ നൽകുകയാണ് തപാൽവകുപ്പ്.
പശ്ചിമബംഗാളിൽ പ്രസിദ്ധമായ കൊൽക്കത്ത ജനറൽ പോസ്റ്റോഫീസ് കെട്ടിടത്തിലാണ് തപാൽ വകുപ്പിന്റെ രാജ്യത്ത് ആദ്യത്തെ കഫേ തുടങ്ങിയത്. രാവിലെ പത്തുമുതൽ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനം. ‘സിയുലി’ എന്നാണു കഫേക്ക് നൽകിയ പേര്. വകുപ്പിലെ കാറ്ററിങ് വിഭാഗമാണ് ഹോട്ടൽ നടത്തുന്നത്. പാഴ്സൽ സൗകര്യവുമുണ്ട്. ഭക്ഷണവിഭവങ്ങൾക്കൊപ്പം സ്റ്റാമ്പുകളടക്കമുള്ള തപാൽ ഉത്പന്നങ്ങളുടെ വിൽപ്പനയും ഹോട്ടലിലുണ്ടാകും.
പുതുതലമുറയുമായി തപാൽവകുപ്പിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കൊൽക്കത്ത മേഖലാ പോസ്റ്റ്മാസ്റ്റർ ജനറൽ നീരജ്കുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..