Photo: AFP
ബെയ്ജിങ്: പീപ്പിൾസ് ലിബറേഷൻ ആർമിയെ (പി.എൽ.എ.) കുറിച്ച് തമാശ അവതരിപ്പിച്ചതിന് ചൈനയിൽ കോമഡി സംഘത്തിന് 21 ലക്ഷം ഡോളർ (17.29 കോടിരൂപ) പിഴ. ഷാങ്ഹായ് സിയാഗുവോ കൾച്ചർ മീഡിയ കമ്പനി അംഗമായ ലി ഹാവോഷി തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.
ഈ കമ്പനിയും ലി ഹാവോഷിയും സൈന്യത്തെ അപമാനിച്ചെന്നാരോപിച്ചാണ് അധികൃതർ പിഴവിധിച്ചത്. നടപടിയെ സ്വാഗതംചെയ്ത കമ്പനി ലിയുമായുള്ള കരാർ റദ്ദാക്കി.
ശനിയാഴ്ച ബെയ്ജിങ്ങിലെ സ്റ്റാൻഡ് അപ്പ് കോമഡി പരിപാടിയിലായിരുന്നു ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ ഒരു വാചകം പരാമർശിച്ചുള്ള ലിയുടെ വിവാദ തമാശ.
ഇതിന്റെ ശബ്ദരേഖ ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിൽ പ്രചരിച്ചു. ഒരാൾ പരാതിനൽകിയതോടെ അധികൃതർ ചൊവ്വാഴ്ച അന്വേഷണം തുടങ്ങുകയായിരുന്നു. അനധികൃതസമ്പാദ്യമെന്നു പറഞ്ഞ് കോമഡി കമ്പനിയിൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. പിന്നീടാണ് പിഴചുമത്തിയത്. കമ്പനിക്ക് ബെയ്ജിങ്ങിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള അനുമതിയും നിഷേധിച്ചു. സംഭവത്തിൽ ലി ഹാവോഷി തന്റെ വെയ്ബോ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..