തീപിടിച്ച യാത്രക്കപ്പൽ യൂറോഫെറി
ആതൻസ്: ഗ്രീക്ക് തീരത്ത് തീപിടിച്ച യാത്രക്കപ്പൽ യൂറോഫെറി ഒളിമ്പിയയിൽ കുടുങ്ങിയ ഒരു യാത്രക്കാരനെക്കൂടി രക്ഷപ്പെടുത്തി. കപ്പലിന്റെ പിൻഭാഗത്ത് കുടുങ്ങിയ 21 വയസ്സുള്ള ബെലാറസുകാരൻ ട്രക്ക് ഡ്രൈവറെയാണ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചത്.
11 പേരെ കണ്ടെത്താനായിട്ടില്ല. ഇതിന് ശ്രമം തുടരുകയാണ്. ബൾഗേറിയ, ഗ്രീസ്, തുർക്കി, ലിത്വാനിയ രാജ്യങ്ങളിൽനിന്നുള്ള ലോറി ഡ്രൈവർമാരെയാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 292 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 281 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരെ കോർഫു ദ്വീപിലെത്തിച്ചു. 153 ട്രക്കുകളും 32 കാറുകളും കപ്പലിലുണ്ടായിരുന്നു.
ഗ്രീക്ക് തുറമുഖമായ ഈഗൗമെനിറ്റ്സയിൽനിന്ന് ഇറ്റലിയിലെ ബ്രിൻഡിസിയിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് ഗ്രീക്ക് തീരത്തുവെച്ച് കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന കാറുകൾക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..