സെലെൻസ്‌കിയെ വധിക്കാൻ കൂലിപ്പടയെ ഇറക്കി റഷ്യ


1 min read
Read later
Print
Share

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

കീവ്: പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ആഫ്രിക്കയിൽനിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ ഇവരെയെത്തിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ‘ദ വാഗ്‌നർ ഗ്രൂപ്പാ’ണ് ഇതിനു പിന്നിലെന്നും റിപ്പോർട്ട് പറയുന്നു.

ശനിയാഴ്ച രാവിലെയാണ് യുക്രൈൻ സർക്കാരിന് ഇതേക്കുറിച്ച്‌ വിവരം കിട്ടിയത്. അതിനാലാണ് കീവിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. റഷ്യൻ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യൻ ഏജന്റായി കണ്ട് ഉടൻ വെടിവെക്കുമെന്ന് മുന്നറിയിപ്പു നൽകിയതും ഇതിനാണെന്ന് റിപ്പോർട്ട് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..