ഡൊണാൾഡ് ട്രംപ്, സ്റ്റോമി ഡാനിയെൽസ് | Photo:AFP
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തിയതിൽ ഇപ്പോൾ നിരാശ തോന്നുന്നുവെന്ന് നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസ്. ഒരു അഭിമുഖത്തിലാണ് അവരിക്കാര്യം പറഞ്ഞത്. ‘‘ഞാൻ പരാജിതയായതായി തോന്നുന്നില്ല, സത്യമാണ് പറഞ്ഞത്. എന്നാൽ, ഒന്നും സംഭവിച്ചില്ല.’’ -ഒരു ബ്രിട്ടീഷ് ടെലിവിഷൻ ചാനലിനോട് നടി പറഞ്ഞു.
ആളുകൾക്ക് സത്യമറിയാനോ സമൂഹത്തിൽ മാറ്റമുണ്ടാക്കാനോ അല്ല താത്പര്യം. ട്രംപിന്റെ അനുയായികൾ തന്നെയും കുടുംബത്തെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും സ്റ്റോമി പറഞ്ഞു. ട്രംപിനെതിരായ വിവിധ ക്രിമിനൽ കേസുകളുടെ വിചാരണത്തീയതി ന്യൂയോർക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച ദിവസമാണ് നടിയുടെ പരാമർശങ്ങൾ പുറത്തുവന്നത്. 2024 മാർച്ച് 25-നായിരിക്കും നടിക്ക് പണം നൽകിയതടക്കമുള്ള ട്രംപിനെതിരായ കേസുകൾ ഇനി കോടതി പരിഗണിക്കുക.
താനുമായി ശാരീരികമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്താതിരിക്കാൻ ട്രംപ് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സ്റ്റോമി ഡാനിയൽസിന് വൻതുക നൽകിയെന്നാണ് കേസ്. മൻഹാട്ടൻ കോടതി കഴിഞ്ഞ മാസം ഈ കേസിൽ ട്രംപിന്റെപേരിൽ ക്രിമിനൽക്കുറ്റം ചുമത്തിയിരുന്നു. ഇത്തരത്തിൽ നടപടി നേരിടുന്ന ആദ്യ മുൻ യു.എസ്. പ്രസിഡന്റാണ് ട്രംപ്.
Content Highlights: Stormy Daniels regrets revealing ‘affair’ with Trump


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..