.
കീവ്: പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് റഷ്യൻ സൈന്യം പിൻവാങ്ങാതെ വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാനില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്കി. ക്രൈമിയ പിടിച്ചെടുത്തതിനുപിന്നാലെ 2015-ൽ ജർമനിയുടെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ സമാധാനക്കരാർ ഒപ്പുവെച്ച നടപടി ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനചർച്ചകൾ തുടരേണ്ടത് അത്യാവശ്യമാണ്. എന്നാൽ, യുദ്ധം അവസാനിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തണമെന്നും സെലെൻസ്കി പറഞ്ഞു.
Content Highlights: Volodymyr Zelenskyy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..