.
ലണ്ടൻ: ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബ്രിട്ടീഷ്സർക്കാർ രേഖയുൾപ്പെടുത്തി ഡോക്യുമെന്ററി നിർമിച്ചത് വിശദമായ പഠനത്തിനുശേഷമാണെന്ന് ബി.ബി.സി. വ്യക്തമാക്കി. പത്രപ്രവർത്തനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും അവർ അറിയിച്ചു.
ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങളിൽ ഇന്ത്യാസർക്കാരിന്റെ അഭിപ്രായം ആരാഞ്ഞെങ്കിലും അതിന് മറുപടി നൽകിയില്ലെന്നും ബി.ബി.സി. വക്താവ് വെളിപ്പെടുത്തി. കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗം ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഡോക്യുമെന്ററിയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വിയോജിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ബി.സി. വിശദീകരണവുമായി രംഗത്തുവന്നത്.
മോദി സർക്കാരിന്റെ പ്രവർത്തനങ്ങളും 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയവും വിലയിരുത്തുന്ന, ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി-2 ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ഇന്ത്യയിൽ ഇത് പ്രദർശിപ്പിക്കില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..