അരുണാചൽ ഇന്ത്യയുടേത് -യു.എസ്.


അരുണാചൽ പ്രദേശിലെ ചൈനാ അതിർത്തിയിലെ സൈനിക സന്നാഹം | File Photo: PTI

വാഷിങ്ടൺ: അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മക്മോഹൻ രേഖ ചൈനയുമായുള്ള അന്താരാഷ്ട്ര അതിർത്തിയാണെന്നും യു.എസ്. സെനറ്റ് പ്രമേയത്തിലൂടെ അംഗീകരിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ബിൽ ഹഗേർട്ടിയും ഡെമോക്രാറ്റ് സെനറ്റർ ജെഫ് മെർക്‌ലിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.

ഇൻഡോ-പസഫിക് മേഖലയിൽ ചൈന ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ ഈ മേഖലയിലെ പങ്കാളികളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി യു.എസ്. ചേർന്നുനിൽക്കണമെന്ന് പ്രമേയം പറയുന്നു.

ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി മാറ്റാൻ ചൈന സൈനികമായി ശ്രമിക്കുകയാണെന്നു പറയുന്ന പ്രമേയം ഭീഷണിക്കെതിരേ ഇന്ത്യയെടുക്കുന്ന നടപടികളെ പ്രശംസിക്കുകയും ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..