ഉത്തരകൊറിയക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ യു.എന്നിൽ, എതിർത്ത് ചൈന


1 min read
Read later
Print
Share

യു.എൻ.: ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരേ യു.എന്നിൽ ശബ്ദമുയർത്തി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ. വെള്ളിയാഴ്ചത്തെ യോഗത്തിലാണ് വിമർശനമുയർന്നത്. എന്നാൽ, കൊറിയക്കെതിരേയുള്ള രാഷ്ട്രീയനീക്കം മുന്നിൽക്കണ്ട് ചൈനയും റഷ്യയും എതിർത്ത് രംഗത്തെത്തി.

സുരക്ഷാസമിതിയോഗം യു.എസ്. ഇന്റർനെറ്റിൽ സംപ്രേഷണംചെയ്യുന്നത് ചൈന വിലക്കിയിരുന്നു. സംപ്രേഷണത്തിന് രക്ഷാസമിതിയിലെ 15 അംഗങ്ങളുടെയും സമ്മതം ആവശ്യമാണ്. ഉത്തരകൊറിയൻ ഭരണകൂടം നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശലംഘനങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് യു.എന്നിലെ യു.എസ്. നയതന്ത്രപ്രതിനിധി ലിൻഡാ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു.

ഉത്തരവാദിത്വമില്ലാത്ത നടപടിയാണ് പാശ്ചാത്യരാജ്യങ്ങളുടേതെന്നാണ് ചൈനയുടെ യു.എൻ. മിഷൻ കൗൺസിലറുടെ പ്രതികരണം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ടകാര്യങ്ങൾ രക്ഷാസമിതി ചർച്ചചെയ്യുന്നത് നിലവിലെ പ്രശ്നങ്ങളുടെ വ്യാപ്തി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..