പഴനി : പങ്കുനി ഉത്രോത്സവത്തിന് സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടർ എസ്. വിശാഖന്റെ നേതൃത്വത്തിൽനടന്ന ആലോചനായോഗത്തിൽ തീരുമാനം.
പദയാത്രായായിവരുന്ന ഭക്തരുടെ സൗകര്യത്തിനായി കൂടുതൽ വൈദ്യുതവിളക്കുകൾ ഘടിപ്പിക്കുന്നതിനും കുടിവെള്ളം, ശൗചാലയം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഷൺമുഖനദി, ഇടുമ്പൻകുളം ഭാഗങ്ങളിൽ ഭക്തരുടെ സുരക്ഷയ്‌ക്കായി അഗ്നിരക്ഷാസേന നിരീക്ഷണം നടത്തും.അടിവാരം, വിഞ്ച് സ്റ്റേഷൻ, റോപ്പ് കാർ എന്നീ ഭാഗങ്ങളിൽ ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തും. പഴനിമല അടിവാരം, പടിപാത, ആനപ്പാത ഭാഗങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ ഘടിപ്പിക്കുന്നതിനും നിരീക്ഷണഗോപുരങ്ങൾ നിർമിക്കുന്നതിനും തീരുമാനമായി.
പഴനി ദേവസ്വംബോർഡ് എക്സിക്യുട്ടീവ് ഓഫീസറും ജോയന്റ് കമ്മിഷണറുമായ എൻ. നടരാജൻ, ഡി.എസ്.പി. ഭാസ്കരൻ, സബ് കളക്ടർ അശോകൻ എന്നിവരും ഗതാഗതം, വൈദ്യുതി, ആരോഗ്യം, പോലീസ്, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..