പട്ടാമ്പി താലൂക്കുതല പരാതിപരിഹാര അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുന്നു
പട്ടാമ്പി : പട്ടാമ്പി താലൂക്കുതല പരാതിപരിഹാര അദാലത്തിൽ 707 പരാതികൾക്ക് തീർപ്പായി. സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. ഓൺലൈൻ പരാതികളടക്കം 1,311 പരാതികളാണ് അദാലത്തിലെത്തിയത്.
രാവിലെ മന്ത്രി എം.ബി. രാജേഷ് അദാലത്ത് ഉദ്ഘാടനംചെയ്തു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനായി. കളക്ടർ ഡോ. എസ്. ചിത്ര, സബ്കളക്ടർ ഡി. ധർമലശ്രീ, നഗരസഭാ ചെയർപേഴ്‌സൺ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, മറ്റുജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയ പരാതികൾ
മുൻതീരുമാനത്തിലുള്ള ആക്ഷേപങ്ങളടക്കം 436 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. 80 പരാതികൾ ലൈഫ്‌മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 40 പരാതികൾ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 27 പരാതികളും ബാങ്ക് സംബന്ധമായ 13 പരാതികളും ലഭിച്ചു.
അതിർത്തിത്തർക്കമടക്കം പരാതികൾ
വീടിന്റെ അതിർത്തിയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ ഉൾപ്പെടെയുള്ള പരാതികളാണ് അദാലത്തിലെത്തിയത്. കൂറ്റനാട്-തൃത്താല പാതയിലെ റോഡുകൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, വല്ലപ്പുഴയിൽ തോടുകൈയേറ്റം, കുലുക്കല്ലൂരിൽ പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഉൾപ്പെടെയും വിഷയമായി. റേഷൻകാർഡകളുമായി ബന്ധപ്പെട്ട പരാതികളും വ്യാപകമായിരുന്നു. പഞ്ചായത്തുകളിൽ കെട്ടിടനമ്പർ ലഭിക്കാത്ത വിഷയങ്ങൾ, വൈദ്യുതി സംബന്ധമായ പരാതികൾ, വിവിധ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..