പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ നിർമാണത്തിൽ പങ്കാളിയായിരുന്ന വുമ്മിഡി എത്തിരാജിനെ ഡൽഹിയിൽനടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിക്കുന്നു
ചെന്നൈ : പുതിയ പാർലമെന്റ് മന്ദിരത്തിൽ തമിഴ് സംസ്കാരത്തിന്റെ ഭാഗമായ ചെങ്കോൽ സ്ഥാപിച്ചതിന് സൂപ്പർതാരം രജനീകാന്തും തമിഴ്‌നാട് രാജ്ഭവനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപറഞ്ഞു. എല്ലായ്‌പ്പോഴും തമിഴ് ജനതയ്ക്കും സംസ്കാരത്തിനും വേണ്ടി നിലകൊണ്ട നേതാവാണ് മോദിയെന്ന് ചടങ്ങിൽ സംബന്ധിച്ച മധുര അധീനം മഠാധിപതി ഹരിഹര ദേശിക സ്വാമി പറഞ്ഞു.
ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കൊത്ത് ഭാരതസംസ്കാരത്തിനു യോജിച്ച പാർലമെന്റ് മന്ദിരം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിപറയുന്നതായി രാജ്ഭവൻ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. തമിഴ് ശക്തിയുടെ പരമ്പരാഗത പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്നും അതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണെന്നും രജനീകാന്ത് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
തമിഴ് അധീനങ്ങളെ പാർലമെന്റിലേക്ക് ക്ഷണിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്ന് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയ മധുര അധീനം മഠാധിപതി ഹരിഹര ദേശിക സ്വാമി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചെങ്കോൽ നിർമിച്ച വുമ്മിഡി ബംഗാരു ചെട്ടി ജൂവലേഴ്‌സ് ഉടമകളിലൊരാളായ വുമ്മിഡി ഉദയ് പറഞ്ഞു. ചെങ്കോൽ നിർമാണത്തിൽ പങ്കാളിയായ അച്ഛൻ എത്തിരാജ് വുമ്മുഡിയ്‌ക്കൊപ്പമാണ് ഉദയ് ചടങ്ങിനെത്തിയത്. 97-കാരനായ എത്തിരാജിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ ആദരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..