ജനാധിപത്യരാജ്യമായിട്ടും സാമൂഹികനീതി ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ


1 min read
Read later
Print
Share

• മുടപ്പല്ലൂർ മാത്തൂർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൽ നിർമിച്ച ഗുരുമന്ദിരം എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു

മുടപ്പല്ലൂർ : ഭാരതത്തിൽ ജനാധിപത്യം വന്നിട്ട് 75 വർഷം കഴിഞ്ഞിട്ടും സാമൂഹികനീതിയും സമുദായനീതിയും ലഭിച്ചിട്ടില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളപ്പള്ളി നടേശൻ. മുടപ്പല്ലൂർ മാത്തൂർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൽ നിർമിച്ച ഗുരുമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിതരായ ന്യൂനപക്ഷ സമുദായങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. സംഘടിതരല്ലാത്ത ഭൂരിപക്ഷം വരുന്ന ഈഴവസമുദായക്കാർ അവഗണിക്കപ്പെടുന്നു. ഇടതുപക്ഷംപോലും ഇപ്പോൾ അടവുനയത്തിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി. യോഗത്തെ ഭിന്നിപ്പിക്കാൻ ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഗുരുമന്ദിരത്തിനുള്ളിൽ ഗുരുദേവന്റെ വെണ്ണക്കല്ലിൽ തീർത്ത വിഗ്രഹത്തിന്റെ പ്രതിഷ്ഠ മുണ്ടൂർ ശ്രീനാരായണ ധർമാശ്രമത്തിലെ സ്വാമി ശ്രീനാരായണ ഭക്താനന്ദയുടെ മേൽനോട്ടത്തിൽ പാലാ സുനിൽ തന്ത്രി നിർവഹിച്ചു.

വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ.എസ്. ശ്രീജേഷ് അധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എം.ആർ. കൃഷ്ണൻകുട്ടി, ശാഖാസെക്രട്ടറി സി. സുരേഷ്, ശാഖാപ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, ആർ. ജയകൃഷ്ണൻ, എൻ.സി. രഞ്ജിത്ത്, കെ. രഘുനാഥൻ, ജി. ജിനചന്ദ്രൻ, സി. കുട്ടിക്കൃഷ്ണൻ, വി. ജയൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..