തിരുപ്പൂർ : ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തിയതിന് തിരുപ്പൂർ കളക്ടർ, പദവിയിൽനിന്ന് ഒഴിവാക്കിയ ഖനിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ദിവസങ്ങൾക്കുള്ളിൽ പദവിയിൽ തിരിച്ചെത്തി. തിരുപ്പൂരിലെ ഖനിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കെ.എൽ.കെ. വല്ലാലിനെയാണ് ഖനിവകുപ്പ് കമ്മിഷണറും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ. ജയകാന്തൻ തിരിച്ചെത്തിച്ചത്. കളക്ടറുടെ ഉത്തരവ് റദ്ദുചെയ്താണ് വീണ്ടും നിയമിച്ചത്.
കമ്മിഷണർ ജയകാന്തന്റെ ഉത്തരവിനെതിരേ കർഷകരും പരിസ്ഥിതി പ്രവർത്തകരും ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതുൾപ്പെടെയുള്ള ആരോപണങ്ങളെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമായിരിക്കെ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ നടപടി ശരിയല്ലെന്ന് ചീഫ് സെക്രട്ടറി ഇരൈ അൻപുവിന് നൽകിയ നിവേദനത്തിൽ പറയുന്നു.
മന്ത്രിമാർ, മോണിറ്ററിങ് ഓഫീസർ, കളക്ടർ എന്നിവർ വിളിച്ചുചേർത്ത അവലോകനയോഗങ്ങളിലും കർഷകർക്കായി നടത്തുന്ന പരാതിപരിഹാര യോഗങ്ങളിലും സ്ഥിരമായി പങ്കെടുക്കാത്തതിനെത്തുടർന്നായിരുന്നു ഉദ്യോഗസ്ഥനെതിരേയുള്ള നടപടി. ഇതിനെതിരേ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥന് രണ്ട് മെമ്മോകൾ നൽകിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥൻ മറുപടി കൊടുക്കാതിരുന്നത് ഖനിവകുപ്പ് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ കളക്ടറുടെ ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനെ തിരികെയെത്തിച്ചതിൽ ദുരൂഹതയുണ്ടെന്ന് തമിഴ്‌നാട് കർഷകസംരക്ഷണസംഘം നിയമ സെല്ല് സെക്രട്ടറിയും പരിസ്ഥിതിപ്രവർത്തകനുമായ സതീഷ് കുമാർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..