മെത്താംഫെറ്റമിനുമായി യുവാക്കൾ പിടിയിൽ


1 min read
Read later
Print
Share

വടക്കഞ്ചേരി : മാരക ലഹരിമരുന്നായ മെത്താംഫെറ്റമിൻ വടക്കഞ്ചേരിയിൽ വില്പനയ്ക്കെത്തിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പുതുപ്പരിയാരം സ്വദേശി ആദർശ് (26), മുട്ടിക്കുളങ്ങര സ്വദേശി സർവേഷ് (23) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. 8.5 ഗ്രാം ലഹരിമരുന്ന് ഇവരിൽനിന്ന് കണ്ടെടുത്തു. ഒരുഗ്രാമിന് വിപണിയിൽ 3,500 രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ വടക്കഞ്ചേരിക്കുസമീപം എരേശൻകുളത്താണ് സംഭവം.

രഹസ്യവിവരത്തെത്തുടർന്ന് വടക്കഞ്ചേരി എസ്.ഐ. ജീഷ്‌മോൻ വർഗീസ്, എ.എസ്.ഐ. മാരായ ജയചന്ദ്രൻ, സന്തോഷ് കുമാർ തുടങ്ങിയവരടങ്ങുന്ന പോലീസ് ആദർശിനെയും സർവേഷിനെയും പിടികൂടുകയായിരുന്നു. ഇവർ പോലീസിനെ ആക്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോയമ്പത്തൂരിൽനിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ഇരുവരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

രണ്ടുമാസത്തിനിടെ പിടിയിലായത് 64 പേർ

കഞ്ചാവും പുതുതലമുറ ലഹരിമരുന്നായ എം.ഡി.എം.എ. ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചതിന് രണ്ടുമാസത്തിനിടെ വടക്കഞ്ചേരി പോലീസ് പിടികൂടിയത് 64 പേരെ.

യുവാക്കളും പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർഥികളും ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തി.

സ്‌കൂളുകളുടെയും കോളേജുകളുടെയും സമീപമുള്ള ഒഴിഞ്ഞ പറമ്പുകളിലാണ് ലഹരി ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..