ആഭരണമോഷണക്കേസിലെ പ്രതിക്ക് 21 ദിവസംകൊണ്ട് ശിക്ഷ വാങ്ങിനൽകാൻ നടപടികൾ സ്വീകരിച്ച തിരുപ്പൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർപ്രവീൺകുമാർ അഭിനപു അനുമോദിക്കുന്നു
തിരുപ്പൂർ : സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതിക്ക് 21 ദിവസംകൊണ്ട് അഞ്ചുവർഷം തടവുശിക്ഷ വാങ്ങിക്കൊടുത്ത് തിരുപ്പൂർ സിറ്റി പോലീസ്. തിരുപ്പൂർ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽനടന്ന ആഭരണമോഷണക്കേസിൽ പ്രതിയായ തിരുച്ചി സ്വദേശി ആർ. മോഹനെയാണ് (39) അറസ്റ്റുചെയ്ത് അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാൻ സഹായകമായത്.
നഗരത്തിലെ നൊയ്യൽ നദിക്കരയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽനിന്ന് എട്ടുപവൻ ആഭരണങ്ങളാണ് മോഹൻ മോഷ്ടിച്ചത്. പഴയ ആഭരണങ്ങൾ ഉരുക്കി പുതിയ ആഭരണങ്ങൾ ഉണ്ടാക്കുന്ന കച്ചവടം നടത്തിയിരുന്ന അസ്‌ലമിന്റെ (29) ആഭരണങ്ങളായിരുന്നു പ്രതി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിൽ തിരുപ്പൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വേഗത്തിൽ ശിക്ഷ വാങ്ങിക്കൊടുത്തതിന് തിരുപ്പൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർ പ്രവീൺകുമാർ അഭിനപു പാരിതോ ഷികം നൽകി അഭിനന്ദിച്ചു. അന്വേഷണം അതിവേഗം പൂർത്തിയാക്കുന്ന മേയ് മാസത്തെ രണ്ടാമത്തെ കേസാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..