ചെർപ്പുളശ്ശേരി ശേഖരൻ
പറളി : തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും പൂരങ്ങളിലും ഉത്സവങ്ങളിലും നിറസ്സാന്നിധ്യമായിരുന്ന ചെർപ്പുളശ്ശേരി ശേഖരൻ ചരിഞ്ഞു. പറളി തേനൂരിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് 68 വയസ്സുള്ള ആന ചരിഞ്ഞത്.
കാഞ്ഞിരങ്ങാട്ട് ശേഖരനെന്ന കൊമ്പനെ 2,000 ഒക്ടോബറിൽ ചെർപ്പുളശ്ശേരി പുത്തൻവീട്ടിൽ ശ്രീകുമാർ വാങ്ങിയതോടെയാണ് ചെർപ്പുളശ്ശേരി ശേഖരനെന്ന പേരിലറിയാൻ തുടങ്ങിയത്. മദപ്പാടിലും സൗമ്യസ്വഭാവിയായിരുന്ന ശേഖരൻ ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേൽക്കാനായില്ല. വിദഗ്ധചികിത്സ ലഭ്യമാക്കിയെങ്കിലും ചരിയുകയായിരുന്നു.
2001 മുതൽ തുടർച്ചയായി 23 വർഷം ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് തിടമ്പേന്തി. തൂതപ്പൂരത്തിന്റെ ഭാഗമായുള്ള ദേവസ്വം എഴുന്നള്ളിപ്പിൽ ഭഗവതിയുടെ തിടമ്പേന്തിയത് ശേഖരനാണ്. അവസാനം തൂതപ്പൂരം എഴുന്നള്ളിപ്പിലാണ് പങ്കെടുത്തത്. ശനിയാഴ്ച വാളയാർ വനത്തിൽ സംസ്കരിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..