സീതത്തോട് : മൊബൈൽ കണക്ഷന്റെ വിവരങ്ങൾ പുതുക്കാൻ മൊബൈൽ കമ്പനിയിൽനിന്നെന്നു പറഞ്ഞ് വിളിച്ച അജ്ഞാതൻ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ കിടന്ന പണം തട്ടിയെടുത്തു. ഗുരുനാഥൻമണ്ണ്-മുണ്ടൻപാറ കോട്ടയ്ക്കൽ ഷിബുവിനാണ് പണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മൊബൈൽ കമ്പനി ഓഫീസിൽനിന്നെന്ന് പറഞ്ഞാണ് ഒരാൾ ഷിബുവിനെ വിളിച്ചത്.
തുടർന്ന് നൽകിയ ചില നിർദേശങ്ങൾ മൊബൈൽ ഫോണിൽ ചെയ്തുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് ചെയ്ത് ശരിയാകാതെ വന്നതോടെ വീണ്ടും ഇയാൾ ഷിബുവിനെ വിളിച്ച് മൊബൈലിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഒ.ടി.പി. ഒന്നും ആവശ്യപ്പെടാതിരുന്നതിനാൽ മൊബൈൽ കമ്പനിയിൽനിന്നുതന്നെയാണെന്നു കരുതി ആപ്പ് ഡൗൺലോഡുചെയ്ത് വേണ്ട അനുമതി നൽകി. മിനിറ്റുകൾക്കുള്ളിൽതന്നെ എസ്.ബി.ഐ. അക്കൗണ്ടിലുണ്ടായിരുന്ന പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈലിൽ എത്തി. ഇതോടെയാണ് ഷിബു തട്ടിപ്പ് തിരിച്ചറിഞ്ഞത്.
നേരത്തേ വിളിച്ച നമ്പറിലേക്ക് ഉടൻ തിരിച്ചുവിളിച്ചെങ്കിലും ഫോൺ ലഭിക്കുകയുണ്ടായില്ല. അക്കൗണ്ടിൽ 150 രൂപ ശേഷിപ്പിച്ച് ബാക്കി മുഴുവൻ തട്ടിയെടുക്കുകയാണുണ്ടായത്.
ഉടൻതന്നെ സീതത്തോട്ടിലെത്തി ബാങ്ക് ശാഖയിൽ പരാതി നൽകി. എന്നാൽ, പണം ഷിബുതന്നെ പിൻവലിച്ചുവെന്ന നിലയിലാണ് ബാങ്കിന്റെ ഇടപാടിൽ കണ്ടെത്തിയത്. അതിനിടെ കൂടുതൽ ആളുകൾക്ക് കോളുകൾ വന്നതായി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..