ചിറ്റാറിനെ വിറപ്പിച്ച് കാട്ടുകൊമ്പൻ


സീതത്തോട് : ജനവാസകേന്ദ്രത്തിൽനിന്ന് മാറാതെ നിൽക്കുന്ന കാട്ടാന ചിറ്റാർ കമ്പിപ്പാലം മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പത്തുദിവസമായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരമില്ലാതായതോടെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

പതിനായിരക്കണക്കിന് രൂപയുടെ കാർഷികവിളകൾ നശിപ്പിച്ച കാട്ടുകൊമ്പൻ ഓരോ ദിവസവും ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് കൂടുതൽ കടന്നുകയറുകയാണ്. ആനയെ തുരത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുമ്പിൽ വനം വകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്ന് വാർഡ് അംഗം എ. ബഷീർ പറഞ്ഞു. അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ് കടന്നാണ് കാട്ടുകൊമ്പൻ ദിവസവും ജനവാസകേന്ദ്രത്തിലെത്തുന്നത്. രാവിലെയും വൈകുന്നേരവുമെത്തുന്ന ആന കൃഷിയിടങ്ങളിലെല്ലാം നാശം വിതയ്ക്കുകയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..