മകരജ്യോതി ദർശനം നടക്കുന്ന പഞ്ഞിപ്പാറയിൽ വിദഗ്‌ധസംഘം പരിശോധന നടത്തുന്നു
സീതത്തോട് : മകരജ്യോതി ദർശനം സാധ്യമാകുന്ന ആങ്ങമൂഴി-പഞ്ഞിപ്പാറ മലനട മഹാദേവക്ഷേത്രവും പരിസരവും വിദഗ്‌ധ സംഘം പരിശോധിച്ചു. ഇവിടെയെത്തുന്ന തീർഥാടകർക്കായി സീതത്തോട് ഗ്രാമപ്പഞ്ചായത്താണ് സൗകര്യങ്ങളൊരുക്കുന്നത്. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ് പറഞ്ഞു.
ശബരിമലയ്ക്ക് പുറത്ത് മകരജ്യോതി ദർശനം സാധ്യമാകുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ആങ്ങമൂഴിക്ക് സമീപം പഞ്ഞിപ്പാറ മലനട. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഇവിടെ ജ്യോതി ദർശനത്തിനായി എത്തിച്ചേരുന്നത്. ഇത്തവണ തീർഥാടകരുടെ വലിയ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്.
പഞ്ഞിപ്പാറ മലനടയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി. ശുചീകരണ ജോലികൾ തുടങ്ങി. താത്കാലിക ശൗചാലയം, കുടിവെള്ള വിതരണം, ഇൻഫർമേഷൻ സെന്റർ എന്നിവയെല്ലാം പ്രവർത്തിക്കും. ആരോഗവകുപ്പിന്റെയും അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും മുഴുവൻസമയ സേവനം ഉണ്ടാകും.
മകരവിളക്കുദിനത്തിൽ ആങ്ങമൂഴിയിൽനിന്ന് പഞ്ഞിപ്പാറയിലേക്ക് ഗതാഗത ക്രമീകരണം ഉണ്ടാകും.
ശനിയാഴ്ച എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ജില്ലാ അഗ്നിരക്ഷാസേനാ മേധാവി പ്രതാപചന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ്, ഡിവൈ.എസ്.പി. വിദ്യാധരൻ, മൂഴിയാർ സി.ഐ. ഗോപകുമാർ, എക്‌സിക്യൂട്ടിവ് എൻജിനീയർ അനിത, ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിബ മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..